Sunday, 19 June 2011

കന്യകാത്വം ആദായവിലയ്ക്ക് (വാറ്റ് ബാധകം)


വേശ്യാവൃത്തി വൃത്തിയും അതുപോലെ മല്‍സരവുമുള്ള മാന്യമായ തൊഴിലായി മാറിയപ്പോള്‍ മൊത്തത്തില്‍ ചരക്കിനു വില കുറയുകയും നിലവാരം കുറഞ്ഞ ചരക്കുകള്‍ക്ക് വില കിട്ടാതാവുകയും ചെയ്തതോടെ സ്വയം ചരക്കായി അംഗീകരിച്ച് വ്യത്യസ്തമായ വിപണനതന്ത്രങ്ങളുമായി വിപണിയിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ചില പെണ്‍കുട്ടികള്‍. മനുഷ്യക്കടത്തും കച്ചവടവും ഒന്നും ഒരു പുതുമയല്ല. പെണ്‍വാണിഭം കേരളത്തില്‍ പോലും ഒരു കുടില്‍വ്യവസായമാണ്. ഞാന്‍ പറഞ്ഞുവരുന്നത് വിദേശത്തെ കാര്യമാണ്.
വെബ്സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍പനയ്ക്ക് വച്ച് ഒരാഴ്ച കൊണ്ട് ഒറ്റയടിക്ക് ആറരലക്ഷം രൂപ (10,000 യൂറോ) സമ്പാദിച്ച റുമേനിയന്‍ വിദ്യാര്‍ത്ഥിനി അലീന പേര്‍സിയയോട് ഇപ്പോള്‍ ജര്‍മന്‍കാരികള്‍ക്കു പോലും കുശുമ്പാണത്രേ. സ്റ്റുഡന്റ് വിസയുമായി കംപ്യൂട്ടര്‍ പഠനത്തിന് ജര്‍മനിയിലെത്തിയ അലീനയ്ക്ക് 90 ദിവസത്തെ വര്‍ക് വിസയാണ് ലഭിച്ചത്. ഒരു തരികിട റെസ്റ്റോറന്റില്‍ ജോലി നോക്കിയെങ്കിലും കാര്യമായ വരുമാനമുണ്ടായില്ലെന്നു മാത്രമല്ല, മാന്ദ്യം കാരണം പണി പോവുകയും ചെയ്തു. പട്ടിണിക്കാരായ ജര്‍മന്‍കാരോട് പിന്നെയൊരു ജോലി ചോദിച്ചില്ല അലീന.
അലീന പേര്‍സിയ
അലീന പേര്‍സിയ
ഇരുപത്തിരണ്ടാം വയസ്സില്‍ ഇരുപത്തഞ്ചു ലക്ഷം പൌണ്ടിനു തന്റെ കന്യകാത്വം വെബ്സൈറ്റില്‍ ലേലത്തിനു വച്ച അമേരിക്കക്കാരി നതാലി ഡൈലന്റെ പരിപാവനമായ പാത പിന്‍തുടരാന്‍ തീരുമാനിച്ച 18കാരി അലീന നേരെ www.gesext.de എന്ന വെബ്സൈറ്റിലേക്കു ചെന്നു തന്റെ വിദ്യാഭ്യാസത്തിനാവശ്യമായ 37 ലക്ഷം രൂപയ്ക്കു വേണ്ടി കന്യകാത്വം ലേലത്തിനു വച്ചു.
“I am a 108lbs, 5ft 6in tall, brown-eyed Romanian girl. I don’t smoke and own a certificate from a gynaecologist which says I’m a virgin. I want my first time to be special and not very abrupt. I want to meet a gentle, respectful and generous man.”
അഞ്ഞൂറിലും ആയിരത്തിലും തുടങ്ങിയ ലേലം വിളി പെട്ടെന്നുഷാറായി. ഒടുവില്‍ തികച്ചും നാടകീയമായി അയാള്‍ കടന്നുവന്നു. ധലലത്തിന്റെ അവസാനമണിക്കൂറുകളില്‍ അയാള്‍ അലീനയുടെ കന്യകാത്വത്തിന് ആറര ലക്ഷം രൂപ വില പറഞ്ഞു. സമയപരിധി കഴിഞ്ഞ് ലേലം ക്ളോസ് ചെയ്യുമ്പോള്‍ ഒരു തരം രണ്ടു തരം മൂന്നു തരം വിളിച്ച് അലീനയുടെ കന്യകാത്വം 45കാരനായ ആ ഇറ്റാലിയന്‍ കച്ചവടക്കാരന്‍ സ്വന്തമാക്കിയിരുന്നു.
ലേലത്തിനു വച്ച മുതലിന് അലീന എത്ര വിലയിട്ടിരുന്നു എന്നറിയില്ല. എന്തായാലും 37 ലക്ഷം വേണ്ടിടത്ത് വെറും ആറര ലക്ഷം മാത്രം കിട്ടിയിട്ടും അലീന ഹാപ്പിയാണ്. കംപ്യൂട്ടര്‍ പഠനത്തിനാവശ്യമായ പണം കിട്ടിയില്ല എന്നിരിക്കെ ബാക്കി പണം കണ്ടെത്താന്‍ ഒരിക്കല്‍ കൂടി ലേലത്തിനു വയ്ക്കാന്‍ കന്യകാത്വം ഒട്ടു കയ്യിലില്ല താനും. 90 ദിവസത്തെ വര്‍ക് വിസയില്‍ അലീനയ്ക്ക് വേശ്യാവൃത്തി വരെ ചെയ്യാമെന്ന് ജര്‍മന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അലീന കന്യകയാണെന്നതു തെളിയിക്കാന്‍ രണ്ടുവട്ടം വൈദ്യപരിശോധന നടത്തിയ ശേഷം വെനീസിലേക്കുള്ള ടിക്കറ്റ് സഹിതമുള്ള അലീനയുടെ ചെലവുകള്‍ വഹിച്ച വെനീസിലെ വ്യാപാരി അലീനയെ വല്ലാതെ സല്‍ക്കരിച്ചു കളഞ്ഞത്രേ. കച്ചവടത്തിനു ശേഷമുള്ള അനുഭവം അലീന വിവരിക്കുന്നത് തന്നെ കേള്‍ക്കാനാണ് രസം. –
“അറൈവല്‍ ലോഞ്ചില്‍ അദ്ദേഹം എന്റെ അടുത്തേക്കു വന്നു, കുറെ ചോക്കലേറ്റ് പെട്ടികള്‍ സമ്മാനിച്ചിട്ടു പറഞ്ഞു, വെനീസിലേക്കു സ്വാഗതം. 45 വയസ്സുണ്ടെങ്കിലും വളരെ വളരെ ചെറുപ്പമായിരുന്നു അദ്ദേഹത്തെ കാണാന്‍. ഉയരം കുറഞ്ഞ് നന്നായി വേഷം ധരിച്ച, കറുത്ത മുടിയും, നീലക്കണ്ണുകളും വല്ലാത്ത ചിരിയുമുള്ള സുന്ദരന്‍. എനിക്ക് ഇറ്റാലിയനും അദ്ദേഹത്തിനു റുമേനിയനും അറിയാത്തതുകൊണ്ട് ഇംഗീഷിലാണ് ഞങ്ങള്‍ സംസാരിച്ചത്. വെനീസിലെ കാഴ്ചകള്‍ കാണിക്കാന്‍ എന്നെ അദ്ദേഹം കൊണ്ടുപോയി. യാത്രയിലുടനീളം അദ്ദേഹം എന്നെ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു.
തനിക്കൊരു നല്ല ജോലിയുണ്ടെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പക്ഷെ, വിവാഹിതനാണോ ഒരു കുടുംബം ഉണ്ടോ എന്നൊന്നും എന്നോടു പറഞ്ഞില്ല, ഞാന്‍ ചോദിച്ചുമില്ല. വൈകുന്നേരം ഞങ്ങള്‍ ഒരു ലക്ഷ്വറി ഹോട്ടലിലേക്കു പോയി. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഞങ്ങള്‍ പരസ്പരം ചുംബിച്ചു, വിവസ്ത്രരായി. കരാര്‍ അനുസരിച്ച് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. പിറ്റേന്ന് എല്ലാവരെയും പോലെ ഞങ്ങള്‍ പ്രാതല്‍ കഴിച്ചു. വളരെ മനോഹരമായിരുന്നു അത് “
പിരിഞ്ഞതിനു ശേഷവും തന്റെ ഇരട്ടിപ്രായവും പത്തുവയസ്സും കൂടിയുള്ള വ്യാപാരിയെ മറക്കാന്‍ കഴിയില്ലെന്ന് അലീന പറയുന്നു. അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിയുമെന്നു പ്രത്യാശിക്കുന്ന അലീന അടുത്ത തവണ സംഗതി ഫ്രീയായിരിക്കുമെന്ന് ഇപ്പോഴേ പറയുന്നു.
എന്നാല്‍ ഈ ഏര്‍പ്പാടിന് എങ്ങനെ ടാക്സിടണം എന്നാലോചിച്ചു കുഴഞ്ഞിരിക്കുകയാണ് ജര്‍മനിയിലെ ടാക്സ് ഉദ്യോഗസ്ഥര്‍. വേശ്യാവൃത്തി ജര്‍മനിയില്‍ അംഗീകൃത തൊഴിലാണെങ്കിലും സ്റ്റുഡന്റ് വിസയില്‍ വന്ന അലീന ചെയതത് വേശ്യാവൃത്തിയല്ല. 90 ദിവസത്തെ വര്‍ക് വിസയുണ്ടെങ്കിലും ഇത്തരമൊരു ലേലത്തിലേര്‍പ്പെട്ടത് ധാര്‍മികമായി എന്തുലക്ക്യാണെങ്കിലും സാമ്പത്തികമായി ശരിയാണോ എന്നതും പരിശോധിച്ചുവരുന്നതേയുള്ളൂ. എന്തായാലും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം തുക സമ്പാദിച്ചതുകൊണ്ട് ഈ വരുമാനം വാറ്റിനു വിധേയമാകുമെന്നും എന്നാല്‍പ്പോലും സാമാന്യം നല്ല തുക കൊച്ചിനു ബാക്കി കിട്ടുമെന്നും ടാക്സുകാര്‍ പറയുന്നു.
ഉദ്ദേശിച്ച കാശു കിട്ടിയില്ലെങ്കിലും എത്ര കാശ് കൊടുത്താലും കിട്ടാത്ത പ്രശസ്തി ഈ ഒരു ലേലത്തിലൂടെ നേടാനായി എന്നതിനാല്‍ അലീനയ്ക്ക് ഭാവിയില്‍ ഒന്നിനും മുട്ടുണ്ടാവുകയില്ലെന്നു പ്രതീക്ഷിക്കാം.

No comments:

Post a Comment